Monday, March 30, 2020

ദുരിത നാളിലും കരുതൽ കരുത്തായ് ജില്ലയുടെ സ്വന്തം ചന്ദ്രേട്ടൻ

ദുരിത നാളിലും  കരുതൽ കരുത്തായ് ജില്ലയുടെ സ്വന്തം ചന്ദ്രേട്ടൻ
കാഞ്ഞങ്ങാട്: കൊറോണ കാലത്തെ കർഫ്യു മൂലം ദുരിത നാളിലും  എൻഡോസൾഫാൻ രോഗിയുടെ അമ്മയ്ക്ക് കരുതലായത് കാസർകോടിന്റെ സ്വന്തം മന്ത്രി ചന്ദ്രേശേഖരന്റെ
 കൈ സഹായം.. 

എൻഡോ സൾഫാൻ
ദുരിതബാധിതനായ മകൻെറ അമ്മ പെരിയയി'ലെ ലളിത ഹൃദയസംബന്ധമായ രോഗത്താൽ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെൻ്ററിലെ ചികിത്സയിലായിരുന്നു.   . ലളിതയുടെ മരുന്ന് തീരുന്ന സാഹചര്യത്തിൽ പകരം മരുന്ന്  വാങ്ങാൻ കഴിയാതെയായി. മംഗലാപുരത്തേക്ക് പോകാനുള്ള വഴിയും അടച്ചിരിക്കുന്നു.  
 ജില്ലയിൽ ലഭ്യമല്ലാത്ത ഈ മരുന്ന് കിട്ടാൻ മാർഗം തേടിയെത്തിയ വാട്സ് ആപ് സന്ദേശം  കാഞ്ഞങ്ങാട് എം.എൽ.എയും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്റെ ശ്രദ്ധയിലുമെത്തി .ഒട്ടും താമസിച്ചില്ല
.  ശ്രീചിത്ര മെഡിക്കൽ സെൻ്റർ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ജില്ലയിൽ ഇത് ലഭ്യമാകാനുള്ള സാധ്യത ഉറപ്പിച്ചു. തുടർന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയെ റവന്യൂ മന്ത്രി നേരിട്ട് വിളിച്ചു. മരുന്ന് എത്തിക്കുന്നതിനായി നിർദേശം നൽകി. 
മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം വിഷ്ണുവിന് പണം നൽകി  മരുന്ന് വാങ്ങി പോലീസിന് കൈമാറി. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മടിയനിലെ
 എ. ദാമോദരന്റെ വിലാസത്തിലാണ് മരുന്നെത്തിയത്.

പോലീസ് ആസ്ഥാനം ഈ ദൗത്യം ഏറ്റെടുത്തു. സംസ്ഥാന പോലീസ് മേധാവി 
 ലോക്നാഥ് ബഹ്റയുടെ നിർദ്ദേശാനുസരണം  മരുന്ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം ജില്ലയിലെ ഹൈവേ പോലീസിനെ ഏൽപ്പിച്ചു. 
റിലേ രൂപത്തിൽ ഹൈവേ പോലീസ് കൈമാറി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ കടന്ന് ഇന്നലെ രാവിലെ കാസർകോട് ജില്ലയിലെ പെരിയ ഗ്രാമത്തിലെ ലളിതയുടെ വീട്ടിൽ എത്തിച്ചു. സബ് ഇൻപെക്ടർ പ്രേം രാജ്, സെയ്ഫുദ്ദീൻ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എ ദാമോദരൻ എന്നിവർ നേരിട്ടെത്തിയാണ് മരുന്ന് കൈമാറിയത്.

No comments:

Post a Comment