Sunday, April 5, 2020
ഉക്കിനടുക്കയിൽ എത്തിപ്പെടാവുന്ന റോഡുകൾ
1) കാസറഗോഡ് - ചെർക്കള - ബദിയഡുക്ക - ഉക്കിനടുക്ക(27 കിമീ ) 2) കാസറഗോഡ് - മധൂർ - ബേള - നീർച്ചാൽ - കന്യപ്പാടി - ബദിയഡുക്ക - ഉക്കിനടുക്ക 3) കന്യപ്പാടി - മുണ്ടിത്തടുക്ക പള്ളം - ഗുണാജെ - ഏൽക്കാന - ബൺപുത്തടുക്ക - ഉക്കിനടുക്ക 4) പുത്തിഗെ - മുണ്ടിത്തടുക്ക - ഗുണാജെ - എൽക്കാന - ബൺപുത്തടുക്ക - ഉക്കിനടുക്ക 5) ബാഡൂർ - കന്തൽ - മുണ്ടിത്തടുത്ത - ഗുണാജെ - ഏൽക്കാന - ബൺപുത്തടുക്ക - ഉക്കിനടുക്ക 6) ആദൂർ, അഡൂർ, മുളിയാർ എന്നിവിടങ്ങളിൽ നിന്നും മുള്ളേരിയ - നാരംപാടി - ബദിയഡുക്ക വഴി ഉക്കിനടുക്കയിലെത്താം. 7) ഏത്തടുക്കയിൽ നിന്നും പള്ളത്തടുക്ക വഴി ഉക്കിനടുക്കയിലെത്താം 8) നെട്ടണിഗെ, പട്റെ എന്നിവിടങ്ങളിൽ നിന്നും സ്വർഗ്ഗ - പെർള ചെക്കു പോസ്റ്റു വഴി ഉക്കിനടുക്കയിൽ എത്താം. 9) ഷേണി, ബെദിരംപള്ള തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇടിയഡുക്ക വന്ന് ഉക്കിനടുക്കയിൽ എത്താം. വടക്കു ഭാഗത്തു നിന്നു വരുന്നവർക്ക് പെർള ടൗണിൽ നിന്നും തെക്കോട്ടു മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ ഉക്കിടുക്കയിൽ എത്താം. 10) പടിഞ്ഞാറു ഭാഗത്തു നിന്നും നാഷണൽ ഹൈവേയിലൂടെ വരുന്നവർ കുമ്പള നഗരത്തിൽ പ്രവേശിച്ച് 16 കിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ചാൽ ബദിയഡുക്കയിൽ എത്താം. അവിടെ നിന്നും വടക്കു ദിശയിൽ ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ ഉക്കിനടുക്കയിൽ എത്താം. കൂടാതെ വിദ്യാനഗറിൽ നിന്നും നായമാർമൂലയിൽ നിന്നും മാന്യ വഴി നീർച്ചാലിൽ ചെന്ന് ബദിയഡുക്ക വഴി ഉക്കിനടുക്കയിൽ എത്താം.
മുഖ്യമന്ത്രി പറഞ്ഞ് നാലാം ദിവസം കാസറഗോഡ് മെഡിക്കൽ കോളേജ് കോവിഡിനെ നേരിടാൻ സജ്ജമായി
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത്. കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി ആദ്യ ഘട്ടത്തില്‍ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയ്യാറാക്കുന്നത. സ്ഥിതിഗതികള്‍ വിലയിരുത്തി പിന്നീട് 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും. ഏഴു കോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലേക്കെത്തിക്കുന്നത്. ഇത് കൂടാതെ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിനായി കെ എസ് ഇ ബി പത്ത് കോടി രൂപ വാഗ്ധാനം ചെയ്തിട്ടുണ്ട്. ഈ തുകയില്‍ നിന്നും വിവിധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇലക്ട്രൊ കാര്‍ഡിയോഗ്രാം (ഇസിജി), മള്‍ട്ടി പര്‍പ്പസ് ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിനകം എത്തിയിട്ടുണ്ട്. രാജ്യത്താകെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം വെന്റിലേറ്റേര്‍ അടക്കമുള്ള പല ഉപകരണങ്ങളും പലയിടങ്ങളിലായി തടസപ്പെട്ട് കിടക്കുകയാണ്. ഇത് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍മാര്‍, ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ് എന്നിങ്ങനെ പതിനേഴോളം പേരെയായിരിക്കും ആശുപത്രിയില്‍ നിയമിക്കുക. അടിയന്തിര സാഹചര്യമായതിനാല്‍ ഇവരെ ജില്ലയിലെ മറ്റു ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നായിരിക്കും എത്തിക്കുക. മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. ഇതിന്റെ വൈദ്യുതീകരണത്തിനായി കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജ് പരിസരത്ത് 160 കെ വി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരുന്നു. മെഡിക്കല്‍ കോളേജ് മാര്‍ച്ച് പതിനഞ്ചിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യാനിരുന്നതായിരുന്നു. ജനറല്‍ ഒപിക്ക് പുറമേ പ്രത്യേക വിഭാഗങ്ങളുടെ ഒപിയും ഇതിനായി മറ്റു മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധരെ എത്തിക്കുന്നതിനും തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് മാറ്റി വെക്കുകയായിരുന്നു.
Saturday, April 4, 2020
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം കാസർഗോട്ടേക്ക് പുറപ്പെട്ടു.
കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം രാവിലെ 9 മണിക്ക് യാത്ര സെക്രട്ടറിയേറ്റിന് മുമ്പില്‍ നിന്നും യാത്രയയച്ചു.
കാര്‍സര്‍ഗോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ 4 ദിവസം കൊണ്ട് കാസര്‍ഗോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാനാണ് ഈ സംഘം യാത്ര തിരിക്കുന്നത്. ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുന്നതുമാണ്.
Subscribe to:
Posts (Atom)